Oplus_0

കെഎസ്ആർടിസി അപകടം അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു ഗതാഗത മന്ത്രി

കോടഞ്ചേരി: കാളിയാമ്പുഴയിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ച ആനക്കാംപൊയിൽ തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75) കണ്ടപ്പഞ്ചാൽ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61).

പരിക്കേറ്റ മറ്റു നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. തിരുവമ്പാടി ലിസ ആശുപത്രിയിൽ 12 പേരാണ് ചികിത്സയിലുള്ളത് ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Sorry!! It's our own content. Kodancherry News©